

ഭാരതത്തിലെ പ്രഥമ ഡെഫ് ലോയർ അഡ്വ.സാറ സണ്ണിയെ കവിൻ കെയർ ദേശീയ അവാർഡ് നൽകി ആദരിച്ചു. ചെന്നെയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. പ്രതിസന്ധികളെ അതീജീവിച്ച് പ്രാഗൽഭ്യം തെളിയിച്ച അപൂർവ വ്യക്‌തിത്വം എന്നതാണ് സാറായെ ഈ അവാർഡിനർഹയാക്കിയത് . ജഡ്ജിമാരുൾപ്പടയുള്ള പ്രമുഘരുൾപ്പെട്ട
ജൂറി, സാറയെ ഈ അവാർഡിനായ് തിരഞ്ഞെടുത്തു. ചെറുപ്രായത്തിൽ സുപ്രിം കോടതിയിൽവരെ കേസ് വാദിച്ചു വിജയിക്കുവാനുള്ള അവസരം ലഭിച്ചിട്ടുള്ള സാറക്ക് ദേശീയ അന്തർദേശീയ തലത്തിലുള്ള നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അടുത്തയിടെ സുപ്രീം കോടതിയും യൂണിസെഫും ചേർന്ന് ഡൽഹിയിൽ നടത്തിയ ‘ പ്രൊട്ടക്റ്റിംഗ് ദി റൈറ്റ്സ് ഓഫ് ചിൽഡ്രൻ ലിവിങ് വിത്ത് ഡിസെബിലിറ്റി ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ നാഷണൽ സ്റ്റാക്കഹോൾഡേഴ്സ് കോൺസ്റ്റേഷനിൽ പ്രത്യേക ക്ഷണിതാവും പേപ്പർ അവതാരകയുമായിരുന്നു സാറ. ബാംഗളൂരിൽ സ്ഥിരതാമസമാക്കിയ സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണി കുരുവിള പറമ്പേട്ടിന്റെയും, ബെറ്റിയുടേയും മൂന്നു മക്കളിൽ ഇളയ മകളാണ് സാറ സണ്ണി.